ബുധനാഴ്‌ച, നവംബർ 18, 2009

മരണ വാറണ്ട്

പാര്‍ടി ക്ലാസ്സ് കഴിയുമ്പോള്‍ സമയം രാത്രി എട്ടര. രാവിലെ തുടങ്ങിയ മഴ ആണ്. തുലാ വര്‍ഷം ആണത്രേ. തുലാവര്‍ഷം വൃശ്ചികത്തില്‍ പെയ്യുന്നു. തണുപ്പ് കാലത്ത് ചൂട്, ചൂടു കാലത്ത് തണുപ്പ്. പ്രകൃതിക്കും ഈയിടെ ആയി കൃത്യ നിഷ്ഠ തെറ്റുന്നു. കലികാലം. വിജനമായ റോഡ് ആയതിനാല്‍ പോലീസ് വരാന്‍ സാധ്യത ഇല്ല. നല്ല തണുപ്പും. ഒരു ഗോള്‍ഡ്‌ ഫ്ലൈക് സിഗരറ്റ് കൊളുത്തി വേഗത്തില്‍ നടന്നു. രണ്ടു പെഗ് അടിക്കാന്‍ എന്ത് കൊണ്ടും യോജിച്ച അന്തരീക്ഷം.സെക്രട്ടറിയോട് പറഞ്ഞതായിരുന്നു ഒരു ഏഴ് മണിക്കെങ്കിലും ക്ലാസ്സ് അവസാനിപ്പിക്കണം എന്ന്. ആഗോള പ്രശ്നങ്ങള്‍ ചര്ച്ച ചെയ്തു സമയം നീണ്ടു പോയി. ഇനി വീടെത്തി കുളിച്ചു രണ്ടെണ്ണം പിടിപ്പിച്ചു തലേന്ന് ഫ്രീസറില്‍ കയറ്റിയ ഭക്ഷണം ചൂടാക്കി കഴിക്കുംപോഴേക്കും പാതിരാത്രി ആവും എന്ന് തോന്നുന്നു. വീടിന്റെ പടി തുറന്നു കിടന്നിരുന്നു. രാവിലെ പോകുമ്പോള്‍ അടച്ചതായിരുന്നല്ലോ. ഇനി വല്ല കള്ളനും....? ആലോചിക്കാന്‍ സമയം കിട്ടിയില്ല. എന്നെ കണ്ടതും സിറ്റ് ഔട്ടില്‍ ഇരുന്നിരുന്ന അയാള്‍ എഴുന്നേറ്റു. കുറെ നേരം ഇരുന്നു മുഷിഞ്ഞു എന്ന് അയാളുടെ മുഖ ഭാവത്തില്‍ നിന്നും വ്യക്തം. "എവിടെ ആയിരുന്നു ഇതു വരെ ശ്രീമാന്‍? ഞങ്ങള്‍ എത്ര നേരം ആയി കത്ത് നില്ക്കുന്നു?" "ഞങ്ങളോ? അതെ. ഞാനും എന്റെ വാഹനവും. അയാളുടെ കൈയ്യിലെ നീളമുള്ള കയറും കാര്‍ പോര്ചിനു സമീപത്തു നിന്നിരുന്ന പോത്തിനെയും അപ്പോഴാണ്‌ ശ്രദ്ധിച്ചത്. "സംശയിക്കേണ്ട. ഞാന്‍ യമ കിങ്കരന്‍ ആണ്. യമന്‍ നേരിട്ടു വരേണ്ട കേസ് അല്ലാത്തതിനാല്‍ എന്നെയാണ് ഡെപ്യൂട്ട് ചെയ്തത്. ഹ ..ഹ . .. ഹ .. ...." അസ്ഥാനത്തുള്ള ചിരി ഒരു കൊല ചിരി ആയി തോന്നി. വീരപ്പനെ വെല്ലുന്ന മീശ, കുടവയര്‍, ദൃഡമായ പേശികളോട് കൂടിയ കൈത്തണ്ട. ചെമ്പരത്തി പൂവ് പോലെ തുടുത്ത കണ്ണുകള്‍. ആകെപ്പാടെ ഒരു ലെഷ്കര്‍ ഈ തോയിബ മോഡല്‍ ഭീകരന്‍. ഇയാള്‍ യമ കിങ്കരന്‍ എന്ന് ഏത് കൊച്ചു കുട്ടി പോലും പറയും. "അകത്തേക്ക് ഇരിക്കാം" . കാലന്‍ ആണേലും ആദിത്യ മര്യാദ മറക്കരുതല്ലോ. പോത്ത് അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തി യമ കിങ്കരന്‍ സ്വീകരണ മുറിയിലെ സോഫ യില്‍ ആസനസ്ഥനായി.


ധൃതിയില്‍ കുളിച്ചെന്നു വരുത്തി, ഡ്രസ്സ്‌ മാറി, താമസിച്ചതിനു ക്ഷമ ചോദിച്ചു കൊണ്ടു ഞാന്‍ യമ കിങ്കരന് എതിര്‍ ദിശയിലെ സോഫയില്‍ ഉപവിഷ്ടനായി. അലമാരയിലെ കുപ്പിയും രണ്ടു ഗ്ലാസും നേരത്തെ ടീ പോയില്‍ സ്ഥാനം പിടിച്ചിരുന്നു. ഒന്നു അകത്താക്കിയിട്ട് ആവാം ക്രോസ് വിസ്താരം. രണ്ടാമത്തെ ഗ്ലാസില്‍ മദ്യം ഒഴിക്കാന്‍ തുനിഞ്ഞപ്പോള്‍ യമ ദൂതന്‍ ഇടപെട്ടു: "ക്ഷമിക്കണം ഐ ആം ഓണ്‍ ഡ്യൂട്ടി. എന്റെ പെഗ് കരുതിക്കോളൂ. നമുക്കു പരലോകത്ത് പോയി വീശാം."


"നോക്കൂ മിസ്റ്റര്‍....... പെരെന്തെന്നാണ് പറഞ്ഞതു? " ഒരു സിപ് ഹണീ ബീ എടുത്തിട്ട് ആഗതനോട് chodichu. ഞങ്ങള്‍ ആര്ക്കും പേരില്ല. മാത്രവുമല്ല ഞങ്ങള്‍ പരലോകത്തെ സംഹാര ഡിപ്പാര്ട്ട്മെന്റിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ആണ്. ഞങ്ങള്ക്ക് പേരിനു പകരം നമ്പര്‍ ആണ് ഉള്ളത്. ഫോര്‍ ട്വന്റി ഈസ്‌ മൈ നമ്പര്‍"


"ഓക്കേ ചാര്‍ സൌ ബീസ്. എന്റെ മരണം ഇനിയും മുപ്പതു കൊല്ലം കഴിഞ്ഞ ശേഷം ആണെന്നാണല്ലോ പ്രശസ്ത ജ്യോതിഷികള്‍ പ്രവചിച്ചിരിക്കുന്നത്. ആറ്റുകാല്‍ രാധാകൃഷ്ണന് തെറ്റ് പറ്റാന്‍ വഴിയില്ല. കാല്ക്കുലെഷന്‍സ് ഓഫ് ചിത്ര ഗുപ്തന്‍ സീം ടു ഹാവ് ഗോണ്‍ അവ്രി"

" അസംഭവ്യം! ചിത്ര ഗുപ്തന് പാളിച്ച പറ്റുകയോ? " ചിത്ര ഗുപ്തനെ തരം താഴ്ത്തിയതില്‍ സബ് കോണ്ട്രാക്ടര്‍ യമ കിങ്കരന്റെ ഈര്‍ഷ്യ പുറത്തു വന്നു.

"ലുക്ക്‌ മിസ്റ്റര്‍ ചാര്‍ സൌ ബീസ്, എനിക്ക് ജീവിതം ആസ്വദിക്കണം, കഴിഞ്ഞ ആഴ്ച ആണ് പഴയ മാരുതി വിറ്റിട്ട് ഒരു പുതിയ ഐ ട്വന്റി ബുക്ക്‌ ചെയ്തത്. മോര്‍ ഫ്യൂസ് ബ്രാണ്ടി ഒരു കേസ് പൊട്ടിക്കാതെ കിടക്കുന്നു. എന്റെ പ്രണയം അതിന്റെ ഉച്ച സ്ഥയിലാണ്. ഈ മനോഹര ഭൂമി വിട്ടു വരാന്‍ എനിക്ക് തെല്ലും മനസ്സില്ല. യു കം ആഫ്റ്റെര്‍ ഫോര്ടി ഇയര്‍ "

"ക്ഷമിക്കണം ശ്രീമാന്‍, ഞങ്ങള്‍ യമലോകത്ത്‌ രണ്ടു നിയമങ്ങള്‍ ഇല്ല. മരണത്തിനു മുന്‍പില്‍ എല്ലാവരും സമന്മാരാണ്. ഞങ്ങള്ക്ക് ബേനസീര്‍ ഭൂട്ടോയും തിരുനെല്‍വേലിയിലെ ഗോവിന്ദന്‍ ചെട്ട്യാരും എല്ലാം സമം. നോ ഡിസ്ക്രിമിനേഷന്‍. ഈ പറഞ്ഞ ബ്രാണ്ടിയും കാറും പെണ്ണും ഒക്കെ അവിടെയും കിട്ടും, യു കം ഓണ്‍ യാര്ര്‍..." യമ കിങ്കരന്‍ കയറു വായുവില്‍ ചുഴറ്റി കൊണ്ടു എഴുന്നേറ്റു. അയാളുടെ മുഖം കൂടുതല്‍ ബീഭത്സം ആയതുപോലെ തോന്നി.
മരണ ഭയം ക്രമേണ എന്നെ പൊതിഞ്ഞു. ഉള്‍ക്കിടിലത്തോടെ ഞാന്‍ ചോദിച്ചു: എങ്ങനെ ആണ് എന്റെ മരണം?
ഹൃദയ സ്തംഭനം. മദ്യവും, മദിരാക്ഷിയും, മയക്കു മരുന്നുമായി ജീവിക്കുന്ന നിനക്കു തരുന്ന സ്വാഭാവിക അന്ത്യം.
"ഓക്കേ ചാര്‍ സൌ ബീസ്, ഈ കയറു കൊണ്ടു എന്ത് ചെയ്യാന്‍ പോകുന്നു?" മരണ സമയം നീട്ടി കിട്ടാനായി വെറുതെ ചോദിച്ചു.
ശ്രീമാന്റെ ദേഹി ബന്ധിച്ചു കൊണ്ടു പോയി ചിത്ര ഗുപ്തനെ ബോധ്യപ്പെടുത്തണം. അപ്പോഴേ ഞങ്ങളുടെ പെയ്മെന്റ് റിലീസ് ആകൂ. ദേഹത്തിലും ഇരട്ടി ഭാരം ആണ് ദേഹിക്ക്. അതിനാലാണ് യമന്‍ പോത്തിന്റെ പുറത്തു എഴുന്നള്ളുന്നത്. നോ മോര്‍ ആര്‍ഗ്യു മെന്റ്സ് ശ്രീമാന്‍. യുവര്‍ ടൈം ഈസ്‌ അപ്പ്‌. യമരാജ്‌ കീ ജയ്!"
തീവ്രമായ നെഞ്ച് വേദനയോടെ ഞാന്‍ നിലത്തു വീണു. ആത്മാവ് ദേഹം വിട്ടു മേല്പോട്ട് പോകുന്നു. യമ കിങ്കരന്‍ ആത്മാവിനെ വരിഞ്ഞു കെട്ടുന്നു. മഹിഷാ രൂടനായി മുകളിലേക്ക് .... മുകളിലേക്ക്....

അഭിപ്രായങ്ങളൊന്നുമില്ല: